1. നഷ്ടപ്പെട്ട് പോവുകയാണെങ്കിലും മനുഷ്യന് ദുഖമുണ്ടാകാത്തതെന്ത്?
2. നഷ്ടപ്പെടുമ്പോൾ മനുഷ്യരെ ധനികരായി മാറ്റുന്നതെന്ത്?
3. പണ്ഡിതൻ ആരാണ്?
4. പ്രപഞ്ചത്തിൽ മതത്തേക്കാളും മഹത്വമുള്ളത് എന്തിനാണ്?
5. ഭൂമിയിലെ സർവ്വ ജീവജാലങ്ങളും ദർശിക്കുന്ന പ്രപഞ്ചത്തിലെ സൃഷ്ടി എന്താണ്?
6. അഗ്നിയേക്കാളും ജ്വലനാത്മകമായ ശക്തി ഏത്?
7. പ്രപഞ്ചത്തെക്കാൾ ഭാരമേറിയത് എന്താണ്?
8. ജലത്തേക്കാളും ആർദ്രമായത് എന്താണ്?
9. അജ്ഞാനത്തിന്റെ പ്രഥമ ലക്ഷണം എന്താണ്?
10. ജീവിതത്തിന്റെ ഉദ്ദേശം എന്താണ്?
11. ഈശ്വരൻ എന്നൊരാൾ ഉണ്ടോ? ആരാണത്? ഈശ്വരൻ സ്ത്രീയാണോ പുരുഷനാണോ?
12. മനുഷ്യൻ നിയന്ത്രണവിധേയമാക്കേണ്ടുന്ന പ്രധാനപെട്ട വികാരങ്ങൾ ഏതൊക്കെയാണ്?
13. മോഹവും സ്നേഹവും തമ്മിലുള്ള വ്യത്യാസമെന്ത്?
ഉത്തരങ്ങൾ :
1. ക്രോധം
1. ക്രോധം
2. അത്യാഗ്രഹം
3. ജ്ഞാനിയായിരുന്നാൽ പോലും കരുണയുടെയും സഹാനുഭൂതിയുടെയും മഹത്വം മനസിലാക്കുന്ന വ്യക്തി
4. കരുണ
5. രാത്രി കാലത്ത് ചന്ദ്രനും പകൽ സമയത്ത് സൂര്യനും
6. ക്രോധം
7. അപരാധ ബോധം
8. ഉദാരമനസ്കത
9. ജ്ഞാനം ഉണ്ടെന്നുള്ള തോന്നൽ
10. ജീവിതത്തിനു പ്രത്യേകിച്ചൊരു ഉദ്ദേശം ഇല്ല എന്നുള്ളതാണ് മനുഷ്യസൃഷ്ടിയുടെ പ്രത്യേകത. അവനവന്റെ താത്പര്യങ്ങൾക്കനുസൃതമായി ജീവിക്കാൻ നമുക്ക് സാധിക്കും. എന്നിരുന്നാലും ഈ പ്രപഞ്ചത്തിലെ സഹ സൃഷ്ടികളുമായ് ഒത്തിണങ്ങി പരസ്പരം സഹകരിച്ചു മുന്നോട്ടു പോവുക എന്നുള്ളത് ജീവിതത്തിന്റെ ഒരു ഉദ്ദേശ്യമായി കരുതാം. ഇതിനെ പറ്റി കാലം ചെയ്‌ത പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ കാഴ്ചപ്പാട് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
https://youtu.be/yf5dgM-Dj_Q
https://youtu.be/yf5dgM-Dj_Q
11. കാരണം ഉണ്ടാകാതെ ഒരു കാര്യം ഉണ്ടാവുകയില്ല. ഈ ദൃശ്യ പ്രപഞ്ചം കാണുമ്പോൾ തന്നെ അദൃശ്യനായ ഈശ്വരനെ മനസിലാക്കാം. താങ്കൾ ഉണ്ട്. അത്കൊണ്ട് ഈശ്വരനും ഉണ്ട്. ഈശ്വരൻ സ്ത്രീയുമല്ല, പുരുഷനുമല്ല, നപുംസകവും അല്ല. ഈ സർവ്വ പ്രപഞ്ചവും നിലകൊള്ളുന്നത് ഈശ്വരനിൽ തന്നെയാണ്. അതായത് നാം പരമാത്മാവിന്റെ അംശവും ഈ സമസ്ത സൃഷ്ടിയും പരമാത്മാവും ആണ്.
12. മനുഷ്യൻ നിയന്ത്രണ വിധേയമാകേണ്ടുന്ന അത്യാവശ്യമായ വികാരങ്ങൾ ഏതൊക്കെ ആണ്?
മനുഷ്യൻ നിയന്ത്രണ വിധേയക്കേണ്ടുന്ന വികാരങ്ങൾ 6 എണ്ണം ആണ് ഉള്ളത്. അവയാണ്
1. ദുഷ്കാമം
2. ക്രോധം
3. ലോഭം
4. മോഹം
5. മദം
6. മത്സരം
ഈ വികാരങ്ങളെ നിയന്ത്രണത്തിൽ നിർത്തിയില്ലെങ്കിൽ കുടുംബത്തിലും സമൂഹത്തിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം.
മനുഷ്യൻ നിയന്ത്രണ വിധേയക്കേണ്ടുന്ന വികാരങ്ങൾ 6 എണ്ണം ആണ് ഉള്ളത്. അവയാണ്
1. ദുഷ്കാമം
2. ക്രോധം
3. ലോഭം
4. മോഹം
5. മദം
6. മത്സരം
ഈ വികാരങ്ങളെ നിയന്ത്രണത്തിൽ നിർത്തിയില്ലെങ്കിൽ കുടുംബത്തിലും സമൂഹത്തിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം.
ദുഷ്കാമം, മോഹം :
കാമം പ്രകൃതി ജീവജാലങ്ങൾക്ക് നൽകിയ ഒരു വരമാണ്. ഭൂമിയിൽ ജീവജാലങ്ങൾക്ക് സന്തതി പരമ്പര നിലനിർത്താൻ അത് സഹായകമാണ്. എന്നാൽ മനുഷ്യനെ പോലെ ബൗദ്ധികപരമായി വികാസമുള്ള ഒരു സൃഷ്ടിക്ക് ദുഷ്കാമം നല്ലതല്ല. വെറും ആട്ടിടയനായരുന്ന ദാവീദ് വലിയ ഒരു സാമ്രാജ്യത്തിന്റെ രാജാവായി തീർന്നപ്പോൾ ബെത്‌ഷേബയോടുള്ള മോഹത്തിലകപ്പെട്ടു ഉരിയാവിനെ കൊല്ലുകയും ഒരു രാജാവെന്ന നിലയിൽ ജനങ്ങൾക്ക് മാതൃക ആകേണ്ടിയിരുന്ന ദാവീദ് ജീവിതത്തിൽ പരാജയപെടുന്നത് നമുക്ക് വി. വേദപുസ്തകത്തിൽ കാണാൻ സാധിക്കും.
കാമം പ്രകൃതി ജീവജാലങ്ങൾക്ക് നൽകിയ ഒരു വരമാണ്. ഭൂമിയിൽ ജീവജാലങ്ങൾക്ക് സന്തതി പരമ്പര നിലനിർത്താൻ അത് സഹായകമാണ്. എന്നാൽ മനുഷ്യനെ പോലെ ബൗദ്ധികപരമായി വികാസമുള്ള ഒരു സൃഷ്ടിക്ക് ദുഷ്കാമം നല്ലതല്ല. വെറും ആട്ടിടയനായരുന്ന ദാവീദ് വലിയ ഒരു സാമ്രാജ്യത്തിന്റെ രാജാവായി തീർന്നപ്പോൾ ബെത്‌ഷേബയോടുള്ള മോഹത്തിലകപ്പെട്ടു ഉരിയാവിനെ കൊല്ലുകയും ഒരു രാജാവെന്ന നിലയിൽ ജനങ്ങൾക്ക് മാതൃക ആകേണ്ടിയിരുന്ന ദാവീദ് ജീവിതത്തിൽ പരാജയപെടുന്നത് നമുക്ക് വി. വേദപുസ്തകത്തിൽ കാണാൻ സാധിക്കും.
ക്രോധാധിക്യം :
ന്യായ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും സാദൂക്യരുടെയും പല കാഴ്ചപ്പാടുകളെയും യേശുക്രിസ്തു വളരെ ശക്തമായി എതിർത്തിരുന്നു. അവർ അവരുടെ പിഴവുകളെ തിരിച്ചറിയാതെ ക്രോധതിക്യത്താൽ യേശുക്രിസ്തുവിനെ ക്രൂശിക്കാൻ കൂട്ടു നിന്നതായി നമുക്ക് കാണാൻ സാധിക്കും. ക്രോധാധിക്യത്താൽ കയീൻ ഹാബേലിനെ കൊന്നതായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. അതിനാൽ ക്രോധത്തെ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ന്യായ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും സാദൂക്യരുടെയും പല കാഴ്ചപ്പാടുകളെയും യേശുക്രിസ്തു വളരെ ശക്തമായി എതിർത്തിരുന്നു. അവർ അവരുടെ പിഴവുകളെ തിരിച്ചറിയാതെ ക്രോധതിക്യത്താൽ യേശുക്രിസ്തുവിനെ ക്രൂശിക്കാൻ കൂട്ടു നിന്നതായി നമുക്ക് കാണാൻ സാധിക്കും. ക്രോധാധിക്യത്താൽ കയീൻ ഹാബേലിനെ കൊന്നതായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. അതിനാൽ ക്രോധത്തെ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ലോഭം :
യേശു ക്രിസ്തു ജീവിച്ചിരുന്നപ്പോൾ യഹൂദ്യ ദേശം റോമാ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. റോമൻ പടയാളികൾ ദേശമൊക്കെ ചുറ്റി സഞ്ചരിച്ചു സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് ധാരാളം സമ്പത്തു കൈക്കലാക്കിയിരുന്നു. ദേശത്തു അസമാധാനവും, രോഗങ്ങളും, പ്രശ്നങ്ങളും, കുലപാതകങ്ങളും ഒക്കെ അരങ്ങേറിയരുന്ന ഒരു സമയത്താണ് യേശു ക്രിസ്തു സുവിശേഷവുമായി കടന്നു വരുന്നത്. റോമാ സാമ്രാജ്യത്തിന്റെ സമ്പത്തിനോടുള്ള അത്യാർത്തി ഒരു സമൂഹത്തെ മുഴുവൻ അന്ധകാരത്തിലാക്കിയിരുന്നതായി കാണുവാൻ സാധിക്കും. അതിനാൽ അമിതമായ ലോഭം അഥവാ അത്യാർത്തി ആപത്താണ്. റോമൻ സാമ്രാജ്യത്തിന്റെ ദുഷ്‌ക്രിയകളെ പറ്റി ആഴമായ ഒരു കാഴ്ചപ്പാട് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കുന്നതാണ്.
https://johnkunnathu.blogspot.com/2019/06/jesus-good-news.html?m=1
യേശു ക്രിസ്തു ജീവിച്ചിരുന്നപ്പോൾ യഹൂദ്യ ദേശം റോമാ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. റോമൻ പടയാളികൾ ദേശമൊക്കെ ചുറ്റി സഞ്ചരിച്ചു സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് ധാരാളം സമ്പത്തു കൈക്കലാക്കിയിരുന്നു. ദേശത്തു അസമാധാനവും, രോഗങ്ങളും, പ്രശ്നങ്ങളും, കുലപാതകങ്ങളും ഒക്കെ അരങ്ങേറിയരുന്ന ഒരു സമയത്താണ് യേശു ക്രിസ്തു സുവിശേഷവുമായി കടന്നു വരുന്നത്. റോമാ സാമ്രാജ്യത്തിന്റെ സമ്പത്തിനോടുള്ള അത്യാർത്തി ഒരു സമൂഹത്തെ മുഴുവൻ അന്ധകാരത്തിലാക്കിയിരുന്നതായി കാണുവാൻ സാധിക്കും. അതിനാൽ അമിതമായ ലോഭം അഥവാ അത്യാർത്തി ആപത്താണ്. റോമൻ സാമ്രാജ്യത്തിന്റെ ദുഷ്‌ക്രിയകളെ പറ്റി ആഴമായ ഒരു കാഴ്ചപ്പാട് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കുന്നതാണ്.
https://johnkunnathu.blogspot.com/2019/06/jesus-good-news.html?m=1
മദം :
ഗോല്യാത് വളരെ ശക്‌തനായ ഒരു മല്ലനായിരുന്നു. അവൻ തന്റെ ശക്തിയിൽ അഹങ്കരിച്ചിരുന്നു. അവനെ ജയിക്കാൻ ആർക്കും സാധിക്കില്ലെന്നു അവൻ കരുതി. എന്നാൽ മറുവശത്തു ദാവീദ് ദരിദ്രനായ ഒരു ആട്ടിടയനായിരുന്നു. വിനയവും ദൈവാശ്രയവും ആയിരുന്നു അവന്റെ മുഖമുദ്ര. ഗൊല്യാത്തിന്റെ അഹങ്കാരത്തിന്റെ മുൻപിൽ ദാവീദിന്റെ വിനയവും ദൈവാശ്രയവും വിജയം കണ്ടതായി കാണുവാൻ സാധിക്കും.
ഗോല്യാത് വളരെ ശക്‌തനായ ഒരു മല്ലനായിരുന്നു. അവൻ തന്റെ ശക്തിയിൽ അഹങ്കരിച്ചിരുന്നു. അവനെ ജയിക്കാൻ ആർക്കും സാധിക്കില്ലെന്നു അവൻ കരുതി. എന്നാൽ മറുവശത്തു ദാവീദ് ദരിദ്രനായ ഒരു ആട്ടിടയനായിരുന്നു. വിനയവും ദൈവാശ്രയവും ആയിരുന്നു അവന്റെ മുഖമുദ്ര. ഗൊല്യാത്തിന്റെ അഹങ്കാരത്തിന്റെ മുൻപിൽ ദാവീദിന്റെ വിനയവും ദൈവാശ്രയവും വിജയം കണ്ടതായി കാണുവാൻ സാധിക്കും.
മത്സരം :
ഏശാവ് തന്റെ അപ്പനോടൊപ്പം വീടിനു പുറത്തുള്ള കായികപരമായിട്ടുള്ള ജോലികളിൽ ഏർപെടാനാണ് ഇഷ്ടപെട്ടിരുന്നത്. എന്നാൽ യാക്കോബാകട്ടെ അമ്മയോടൊപ്പം വീട്ടിനകത്തെ ജോലികൾ ചെയ്യാനാണ് ഇഷ്ടപെട്ടിരുന്നത്. തന്റെ അപ്പന് ഏശാവിനെ കൂടുതൽ സ്നേഹിക്കുകയും അനുഗ്രഹങ്ങൾ കൂടുതൽ നൽകുകയും ചെയ്യും എന്നുള്ള സംശയത്താൽ യാക്കോബിന് തന്റെ ജേഷ്ഠനോട് മത്സരബുദ്ധി തോന്നുകയായിരുന്നു. ഈ മത്സരബുദ്ധിയാണ് യാക്കോബിനെ തന്റെ ജേഷ്ഠനെ ചതിക്കാൻ പ്രേരിപ്പിക്കുന്നത്. യാക്കോബ് പിന്നീട് അതിൽ പശ്ത്തപിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.
ഏശാവ് തന്റെ അപ്പനോടൊപ്പം വീടിനു പുറത്തുള്ള കായികപരമായിട്ടുള്ള ജോലികളിൽ ഏർപെടാനാണ് ഇഷ്ടപെട്ടിരുന്നത്. എന്നാൽ യാക്കോബാകട്ടെ അമ്മയോടൊപ്പം വീട്ടിനകത്തെ ജോലികൾ ചെയ്യാനാണ് ഇഷ്ടപെട്ടിരുന്നത്. തന്റെ അപ്പന് ഏശാവിനെ കൂടുതൽ സ്നേഹിക്കുകയും അനുഗ്രഹങ്ങൾ കൂടുതൽ നൽകുകയും ചെയ്യും എന്നുള്ള സംശയത്താൽ യാക്കോബിന് തന്റെ ജേഷ്ഠനോട് മത്സരബുദ്ധി തോന്നുകയായിരുന്നു. ഈ മത്സരബുദ്ധിയാണ് യാക്കോബിനെ തന്റെ ജേഷ്ഠനെ ചതിക്കാൻ പ്രേരിപ്പിക്കുന്നത്. യാക്കോബ് പിന്നീട് അതിൽ പശ്ത്തപിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.
13. സ്നേഹം കരുണയിൽ നിന്നും ജന്മമെടുക്കുന്നു. മോഹം അഹങ്കാരത്തിൽ നിന്നും ജന്മമെടുക്കുന്നു. സ്നേഹം നമ്മെക്കൊണ്ട് പറയിക്കുന്നത് ലോകത്തിലെ സകല സുഖങ്ങളും ഈശ്വരൻ നൽകും എന്നതാണ്. എന്നാൽ മോഹം നമ്മെ കൊണ്ട് പറയിപ്പിക്കുന്നത് ലോകത്തിലെ സമസ്ത സുഖങ്ങളും നാം നേടിയെടുക്കും എന്നതാണ്. സ്നേഹം മുക്തി നൽകുന്നു. എന്നാൽ മോഹം ബന്ധനമാണ് നൽകുന്നത്. സ്നേഹം ധർമമാണ്. എന്നാൽ മോഹം അധർമ്മമാണ്.